അതിശൈത്യത്തിലേക്കെന്നപോലെ ചിതറിപ്പൊടിഞ്ഞുവീണ് കിതപ്പുകളാറാത്ത എന്റെ വാക്കുകള്‍ക്കപ്പുറം, അസ്തമയച്ചുവപ്പുപൊടിഞ്ഞ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകളെ നീ പടിഞ്ഞാറന്‍കാറ്റിനൊപ്പം സ്വയം തലോടിപ്പറഞ്ഞയച്ചുകൊണ്ടെന്നെ നോക്കിയപ്പോഴാണ് ഞാനതു കണ്ടുപിടിച്ചത്. നിന്റെ ചെവിയുടെ താഴെ, മുടിയിഴകള്‍ എപ്പോഴും മറച്ചുപിടിക്കുന്ന ഒരു കണ്മഷിക്കുത്തുപുള്ളി... മുമ്പെങ്ങും നീപോലും ശ്രദ്ധിച്ചിട്ടില്ലെന്നു പിന്നീടിന്നോളം നീ പറയുമായിരുന്ന അതേ കാക്കപ്പുള്ളി...
No comments:
Post a Comment