Monday, 10 April 2017

നീ വരണം...

തനിച്ചാകുന്നിടത്ത്
നനഞ്ഞൊട്ടി,
മഴവില്ല് വിടര്‍ത്തുന്നൊരു മഴ,
നീയോര്‍മ്മ !!

ചുവന്ന പകലറ്റത്ത് കൂട്ടിക്കെട്ടിയ തിരിഞ്ഞുനോട്ടങ്ങളുടെ വണ്ടി വലിച്ചുതളര്‍ന്ന ഞാന്‍. മഴപകുതിയില്‍ ജനലഴികളില്‍ അള്ളിപ്പിടിക്കുന്ന നീ... പെയ്യുന്ന അത്തിമരം...

വിരല്‍തൊട്ടുപറയാതെപോയ പിറന്നാളുച്ച.

നിന്നെക്കുറിച്ച് ഓര്‍ക്കരുതെന്ന് ആരുടെയൊക്കെയോ താക്കീതിനപ്പുറം അച്ഛമ്മ പറഞ്ഞു, നിനക്കെഴുതാന്‍...

'കാവിലെ ഉത്സവാണ്... അച്ഛമ്മയുടെ സപ്തതിയും. വിഷുവും വര്വല്ലേ?? ഈ വിഷുവിനും നിനക്ക് കൈനീട്ടമായിത്തരാന്‍ ഞാന്‍ കുറേയേറെ മഞ്ചാടിക്കുരുവെടുത്തുവച്ചിട്ടുണ്ട്.

നീ വരണം. മറ്റൊന്നിനുമല്ല...

മഞ്ചാടിക്കാലത്തിന്റെ മാങ്കൊമ്പില്‍ പുളിയുള്ള കുറെ മാങ്ങകളുണ്ട്, നമുക്ക് കടിച്ചുപുളിക്കാന്‍. മുധുര പുളിയുള്ളത്... ചുണ്ടിലൊരു മധുരപുളിയുള്ളോരു ചിരികള്‍ക്കായി... ഓര്‍മ്മകളുടെ കല്‍ക്കണ്ടമുന്തിരിയുമ്മകള്‍ക്കായി...

No comments:

Post a Comment